Fighter

Fighter Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Fighter, Malappuram.

07/10/2025

അവരും സ്വർഗ്ഗത്തിലെത്തും
(നോവൽ)
കെ.എം സലീം പത്തനാപുരം.
___________________________
മാനുപ്പാ..നിസ്കരിക്കാൻപോകുമ്പം വെളിച്ചം കൈയ്യിൽ കരുതാൻ മറക്കണ്ടട്ടോ..ഇത് വൃശ്ചികമാസമാണ്.

അഞ്ഞൂറ്മീറ്റർ അകലമാണ് വീടും പള്ളിയും തമ്മിലുള്ളത്. ഇതിനിടയിൽ ആവശ്യാനുസരണം തെരുവു വിളക്കുകളുണ്ട്. പോരാത്തതിന് റോഡ് വക്കിലുള്ള വീടുകളുടെ കോമ്പൗണ്ട് വാളിൽ ഭംഗിയ്ക്കുവേണ്ടി സ്ഥാപിച്ച ഫാൻസി ലൈറ്റുകളും ധാരാളമുണ്ട്.

വൃശ്ചികമായാലും മകരമായാലും പാമ്പുമുതൽ പഴുതാരവരെയുള്ള ഇഴജെന്തുക്കളുടെ അക്രമത്തിൽനിന്ന് രക്ഷപ്പെടാൻ അതൊക്കെയും മതിയാകും.

പറഞ്ഞിട്ടെന്താകാര്യം. തണുപ്പു കാലത്ത് കൈയ്യിൽ വെളിച്ചം കരുതാതെ പുറത്തിറങ്ങരുതെന്ന കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചക്കും വല്ല്യുമ്മ തയ്യാറാവുകയില്ല.

കാലങ്ങളായി തെരഞ്ഞെടുത്തയക്കപ്പെട്ടുകൊണ്ടിരിക്കുന്ന
എം. എൽ. എയുടെയും വാർഡ് മെമ്പർമാരുടെയും വിശാലമായ വികസന കാഴ്ചപ്പാടിൻ്റെ ഫലമായി സൂര്യാസ്തമയം മുതൽ സൂര്യോദയം വരെയും നാട്ടിലെ തെരുവോരവും നടപ്പാതകളും പ്രകാശപൂരിതമാകാറുണ്ടെന്നകാര്യമൊന്നും അടുത്തകാലത്തൊന്നും മഗ്‌രിബിനുശേഷം പിറ്റേന്ന് നേരം പുലരുന്നതുവരെയുള്ള നേരത്തിനിടയിൽ
വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിപ്പോയിട്ടില്ലാത്ത കാരണത്താൽ വല്യുമ്മഅറിഞ്ഞിട്ടില്ല.
അതുകൊണ്ടുതന്നെ വല്ല്യുമ്മയുടെ ഉപദേശ നിർദ്ദേശങ്ങളിൽ എതിർപ്പ് പ്രകടിപ്പിക്കാനോ എതിരഭിപ്രായം പറയാനോ
നാളിതുവരേയും ജംഷിദലി മുതിർന്നിട്ടേയില്ല.!

ഞാൻ പറഞ്ഞതെന്താന്ന് അനക്ക് മനസ്സിലായിട്ടില്ലേ മാനുപ്പാ..?
ഉം, മനസ്സിലായിട്ടുണ്ട് വല്യുമ്മാ..

എന്നാൽപിന്നെ അനക്കൊന്ന് മൂളെങ്കിലും ചെയ്തൂടെ.?

ഞാൻ മൂളാതിരുന്നിട്ടില്ല, വല്ല്യുമ്മ കേൾക്കാത്തോണ്ടാ..

അങ്ങനേ ണെങ്കിൽ കൊയപ്പല്ല. നിസ്ക്കാരപ്പായേലാണെങ്കിലും ഇൻ്റെ ശ്രദ്ധമുഴുവൻ നമ്മളെ അമ്പലത്ത്ന്ന് കേക്ക്ണെ പാട്ടിലായിരുന്നു. അതോണ്ടാവും ഇജ്ജ് മൂള്യത് ഞാൻ കേക്കാതെന്നത്.!

എന്നാപിന്നെ ഇന്നോട് വർത്താനം പറഞ്ഞ് നേരംകളയണ്ട. ബാങ്കിൻ്റെ സമയായ്ക്ക്ണ്, എള്പ്പം പൊയ്ക്കോ..

കിടപ്പുമുറിയിൽ ക്ലോക്കില്ലെങ്കിലും ബാങ്ക് വിളിക്കുന്ന സമയത്തിൻ്റെ കാര്യത്തിൽ വല്ല്യുമ്മയുടെ കണക്കുകൂട്ടലുകൾ പിഴക്കാറില്ലെന്ന കാര്യം ജംഷിദലിക്ക് നന്നായറിയാം, അതറിഞ്ഞു കൊണ്ടുതന്നെയാണ് ഡെയ്നിംങ് ഹാളിലെ ചുമരിൽ തൂക്കിയിട്ട ക്ലോക്കിലേക്കൊന്നു നോക്കിയത്.

വല്യുമ്മ പറഞ്ഞത് ശരിയാണ്, ഇനിയൊരു പത്തുമിനിറ്റും കൂടി കഴിഞ്ഞാൽ ചുറ്റുവട്ടങ്ങളിലുള്ള പള്ളികളിൽ നിന്നെല്ലാം ബാങ്കു വിളികൾ ഉയർന്നുകേൾക്കാൻ തുടങ്ങും. അസ്സ്വലാത്തു ഖൈറും മിന: നൗo എന്നു കേൾക്കുമ്പോൾ മനസ്സിന് ഒരു പ്രത്യേക എനർജി അനുവപ്പെട്ടുതുടങ്ങും. "അസ്സലാത്തു ഖൈറും മിന:നൗo"എന്നത് സുബ്ഹി ബാങ്കിൽ മാത്രമേ ഉള്ളൂ. സുബ്ഹി ബാങ്കിന്റെ പ്രത്യേകതയാണത്. എന്നു വച്ചാൽ ഗാഢനിദ്രയിൽ നിന്നും അൽപമുക്തരായതിനുശേഷം ഉറക്കത്തിലേക്കുതന്നെ തിരിച്ചു പോകാൻ തീരുമാനിച്ചുകൊണ്ട് ദേഹമാസകലം പുതച്ചുമൂടി കിടക്കുന്നവരോടുള്ള സാരോപദേശം.

പറയത്തക്കശബ്ദ കോലാഹലങ്ങളൊന്നും തന്നെ ഇല്ലാത്ത സമയമായതുകൊണ്ട് ചുറ്റുവട്ടങ്ങളിലുള്ള ഏതാണ്ടെല്ലാ പള്ളികളിലും വിളിക്കുന്ന സുബ്ഹിബാങ്കിൻ്റെ വരിയും വാക്കും വ്യക്തമായി കേൾക്കാൻ സാധിക്കുമെന്നതും മറ്റൊരു പ്രത്യേകതയാണ്.

ചുറ്റുവട്ടത്തുള്ള പള്ളികളിൽ നിന്നും കേൾക്കുന്ന ബാങ്കിനേക്കാൾ ഇമ്പം തോന്നാറുള്ളത് നമ്മുടെ പള്ളിയിൽ നിന്നും കബീർ ഉസ്താദിൻ്റെ ബാങ്ക് വിളി കേൾക്കുമ്പോഴാണെന്ന് ജംഷിദലിയോടെന്നപോലെ ഭാര്യസാബിറയോടും വല്ല്യുമ്മ എത്രയോ വട്ടം പറഞ്ഞിട്ടുണ്ട്.!

നാട്ടുകാരൻ തന്നെയായ കബീർ മുസ്‌ലിയാരുടെ പ്രായം അൻപതു വയസ്സാണ്. വല്ല്യുമ്മയുടേത് തൊണ്ണൂറ്റി രണ്ടും.! കാര്യം അങ്ങനെയാണെങ്കിലും അൻപതിൽ എത്തിനിൽക്കുന്ന കബീർ മുസ്‌ലിയാരെക്കുറിച്ച് തൊണ്ണൂറ്പിന്നിട്ട വല്ല്യുമ്മ ഏതൊരുകാര്യം പറയുമ്പോഴും ഉസ്താതെന്ന് കൂട്ടിച്ചേർത്തുകൊണ്ടാണ് പറയാറുള്ളത്.!

വല്ല്യുമ്മ അങ്ങനെയാണ്. ദൈവിക മാർഗത്തിൽ സേവനം ചെയ്യുന്നവരോടൊക്കയും ചെറുപ്പകാലം തൊട്ടേ വല്ല്യുമ്മാക്ക് പ്രത്യേക ബഹുമാണ്. അക്കാര്യത്തിൽ അമ്പലത്തിലെ പൂജാരിയായാലും പള്ളിയിലച്ചനായാലും വല്ല്യുമ്മയുടെ ബഹുമാനത്തിൽ മാറ്റമൊന്നും ഉണ്ടാവാറില്ല.

വല്ല്യുപ്പ പൊതുപ്രവർത്തനത്തിൽ സജീവമായിരുന്ന സമയത്ത് വടക്കേപുറം പള്ളിയിലെ പള്ളീലച്ചനും കപ്പ്യാരും തെക്കേതലക്കലമ്പലത്തിലെ പൂജാരിയുമെല്ലാം പ്രത്യേക ക്ഷണിതാക്കളായും അല്ലാതെയും ഈ വീട്ടിൽ എത്രയോ വട്ടം വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോഴെല്ലാം വല്ല്യുമ്മയുടെ ചുക്കിച്ചുളിഞ്ഞ മുഖം വെട്ടിത്തിളങ്ങുന്നതായി സാബിറക്ക് തോന്നിയിട്ടുണ്ടത്രേ.

അന്ന്യരോട് ദ്രോഹം ചെയ്യാത്തവരും സാധുക്കളെ സഹായിക്കുന്നവരും പടച്ചോൻ്റെ കൽപനപ്രകാരം ജീവിച്ചു മരിക്കുന്നവരൊക്കയും സ്വർഗ്ഗത്തിൽ എത്തിച്ചേരുമെന്നവിശ്വാസമാണ് നമ്മളെ വല്ല്യുപ്പാക്കുണ്ടായിരുന്നതെന്നും അങ്ങനെയാണ് അത്തരക്കാരോടെല്ലാം എനിക്ക് കൂടുതൽ ബഹുമാനം തോന്നിത്തുടങ്ങിയതെന്നും പറയുമ്പോയെല്ലാം അത് തന്നോടുള്ള വല്ല്യുമ്മയുടെ ഉപദേശവും കൂടിയായിരുന്നെന്ന് സാബിറ പിന്നീടാണ് തിരിച്ചറിഞ്ഞത്.!

അയൽവാസിയായ രാജനും ഉറ്റ സുഹൃത്തുക്കളിൽ ഒരാളായ ഗോപാലകൃഷ്ണനും ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി മാലയിടാൻ തീരുമാനിച്ചിട്ടുണ്ടെന്ന കാര്യം അറിഞ്ഞ ഉടനെ അവരുടെ യാത്രാചെലവ് വഹിക്കാൻ ജംഷിദലിയെ പ്രേരിപ്പിച്ച പ്രധാന ഹേതു വല്യുമ്മയുടെ ആ മഹത്തായ ഉപദേശം തന്നെയാണത്രേ.

സാബിറാ..

എന്താ വല്ല്യുമ്മാ..?

മാനുപ്പ പള്ളീൽക്ക്പോയിട്ടില്ലെങ്കിൽ ഓനോട് ഇൻ്റെട്ത്ത്ക്ക് ഒന്ന് വരാൻ പറഞ്ഞാ..

മാനുപ്പ ഡ്രസ്സ് മാറ്റിയുടുക്കാൻ വേണ്ടി മുകളിലെത്തെ റൂമിലേക്കുപോയതാണ് വല്ല്യുമ്മാ..
ഇറങ്ങി വരുമ്പോൾ പറഞ്ഞാൽ മതിയോ.?

ഉം ,മതി.

സാബിറയതു പറഞ്ഞു കഴിഞ്ഞപ്പോഴേക്കും മാനുപ്പ അവിടെയെത്തി.

നിങ്ങളോട് വല്ല്യുമ്മയുടെ മുറിയിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്ട്ടോ..

ആരാ പറഞ്ഞത്.?
വല്ല്യുമ്മ തന്നെയാണ് പറഞ്ഞത്.

പാതി ചാരിക്കിടക്കുന്ന വാതിൽ പാളികളിൽ പതുക്കെയൊന്നു കൊട്ടി ശബ്ദമുണ്ടാക്കിയതിനു ശേഷം ജംഷിദലി മുറിയിലേക്ക് പ്രവേശിച്ചു.

എന്തിനാ വല്ല്യുമ്മാ എന്നോട് വരാൻ പറഞ്ഞത്.?

ഞമ്മളെ സുലൈമാനാജിയിപ്പോൾ ജമാ:അത്തിന് ബെരല്ണ്ടോന്നറിയാനാ.?

ങ്ആ, ഇന്നലെവരെയും ഉണ്ടായിരുന്നു, ഇന്നും ഉണ്ടാകേണ്ടതാണ്.

എന്ത്യേയ്..പ്രത്യേകിച്ച് എന്തെങ്കിലും പറയേണ്ടതുണ്ടോ.?

പറയാനുള്ളതൊക്കെ ഞാൻതന്നെ പറഞ്ഞോണ്ട്. ഇജ്ജ് മൂപ്പരോട് ഇന്നെവന്ന് കാണാൻ പറഞ്ഞാമതി.
നേരണ്ടെങ്കിൽ ഇജ്ങ്ങട്ട് പോരുമ്പം മൂപ്പരിംകൂടി കൂട്ടികൊണ്ടന്നാളെണ്ടി..

അമ്പലത്തിലെ പാട്ടിൻ്റെ ഒച്ചകൊറഞ്ഞിട്ട്ണ്ട്.
ബാങ്കിൻ്റെ സമയായീന്നാ തോന്ന്ണത്, അതോണ്ടാവും പാട്ടിൻ്റെ ഒച്ചകൊറച്ചത്.

എളുപ്പം പൊയ്ക്കോ.. വെളിച്ചത്തിന് എന്തെങ്കിലും കൈയ്യിൽ കരുതാൻ മറക്കണ്ടട്ടോ മാനുപ്പാ.. ഇത് വൃശ്ചികമാസമാണ്.!

അനുകൂല കാലവസ്ഥയിലെന്നപോലെ തന്നെ പ്രതികൂല കാലാവസ്ഥയിലും
സുബ്ഹി ബാങ്ക് കേൾക്കുന്നതോടെ പള്ളിയിലേക്ക് പുറപ്പെടുന്നതാണ് ജംഷിദ ലിയുടെ ശീലം. കൂട്ടിന് കളിക്കൂട്ടുകാരായ മൂന്നു സുഹൃത്തുക്കളുമുണ്ടാകും.

പക്ഷേ അവർ മൂന്നുപേരും മൂന്നു ഭാഗത്തായി താമസിക്കുന്നവരായതുകൊണ്ട് പള്ളിയിൽ എത്തിച്ചേർന്നതിനുശേഷമാണ് അവരെ കണ്ടുമുട്ടാറുള്ളതെന്നുമാത്രം.!

ഇത് വൃശ്ചിക മാസമാണ് ട്ടോ. മാനുപ്പാ..

പതിവുപോലെ വീട്ടിൽ നിന്നും ഇറങ്ങി പള്ളിയിലേക്കുനടക്കാൻ തുടങ്ങിയ ഉടനെ വല്ല്യുമ്മയുടെ മുന്നറിയിപ്പ് ജംഷിദലിയുടെ മനസ്സിൽ പ്രതിധ്വനിച്ചു.

അതൊരു വെറും വാക്കല്ല, മറിച്ച് പാമ്പിന്റെ കടിയേൽക്കാൻ സാധ്യതകൂടുതലുള്ള മാസമാണിതെന്ന മുന്നറിയിപ്പാണതെന്ന് മനസ്സ് പറഞ്ഞു. ഭയപ്പെടുത്തുന്നതിനുവേണ്ടിയല്ല,ശ്രദ്ധിയ്ക്കാൻ വേണ്ടി പറഞ്ഞതാണത്. എങ്കിലും മനസ്സിലൊരു ഭയം രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

വർഷങ്ങൾക്കു മുൻപ് ഇതുപോലൊരു വൃശ്ചികമാസത്തിലാണ് അണലിയുടെ കടിയേറ്റ് കുമാരേട്ടൻ മരണപ്പെട്ടത്. പാമ്പിൻ്റെ കടിയേറ്റ് അച്ഛൻ മരണപ്പെട്ടതിനുശേഷം പാമ്പുകളെക്കുറിച്ച് പറയുന്നതും കേൾക്കുന്നതുമെല്ലാം ഉറക്കം കെടുത്തുന്ന കാര്യമാണെന്ന് പറയുമ്പോഴെല്ലാം
രാജൻ്റെ മനസ്സിടറുന്നത് ജംഷിദലി എത്രയോ തവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

കുമാരേട്ടൻ മരണപ്പെട്ട ദിവസത്തിലും തുടർന്നുള്ള ദിവസങ്ങളിലും ഇതേ നേരത്ത് ഇതേവഴിയിലൂടെ ഉപ്പയുടെ കൂടെയും ഉപ്പ വീട്ടിൽ ഇല്ലാത്ത ദിവസങ്ങളിൽ തനിച്ചും ഭയമേതുമില്ലാതെ ജംഷി ദലി പള്ളിയിലേക്ക് നടന്നു പോയിട്ടുണ്ട്.

കൊല്ലവർഷത്തിലെ തുലാം,വൃശ്ചികം എന്നീ രണ്ടു മാസങ്ങൾ വല്ല്യുമ്മയുടെ മനസ്സിനെ വല്ലാതെ സങ്കടപ്പെടുത്തിയ മാസങ്ങളാണ്.
കുമാരേട്ടൻ്റെയും നാരായണൻകുട്ടി നായരുടെയും അപ്രതീക്ഷിതമായ മരണമാണ് ആ സങ്കടത്തിന്റെ കാരണം. സാബിറയോട് വല്ല്യുമ്മ പറഞ്ഞകാര്യമാണത്.

നമ്മളെപ്പോലെ അവരും സ്വർഗ്ഗത്തിലേക്ക് എത്തുമെന്ന് വല്ല്യുമ്മ പറഞ്ഞതുമുതൽ അവർ ആരായിരുന്നെന്നറിയാനുള്ള അവളുടെ ആഗ്രഹം ചെറുതൊന്നുമായിരുന്നില്ലെന്ന് വൈകിയാണ് ജംഷിദലിക്ക് തിരിച്ചറിയാൻ കഴിഞ്ഞത്.

ഇക്കാ.. ഈ നാട്ടിൽനിന്ന് എത്രയോ മനുഷ്യർ മരിച്ചു പോയിട്ടില്ലേ.. ഇവിടുത്തെ മൊത്തം ജനസംഖ്യയുടെ തൊണ്ണൂറ്റെട്ടു ശതമാനവും നമ്മുടെ മതത്തിൽ പെട്ടവരല്ലേ..അങ്ങനെയാകുമ്പോൾ
നമ്മുടെ മതത്തിൽ പെട്ടവരല്ലേ ഇവിടെ കൂടുതലായും മരിച്ചുപോയിട്ടുണ്ടാവുക.?

നാലുവർഷം മുൻപ് സാബിറ തന്നോട് ചോദിച്ചചോദ്യം ജംഷിദലിയുടെ മനസ്സിൽ ഒരിക്കൽ കൂടി തെളിഞ്ഞുവന്നു.

കർക്കിടക മാസത്തിലെ ഇടമുറിയാതെയുളള
മഴ കാരണം റോഡിൽ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ടെന്നറിഞ്ഞപ്പോൾ ഉച്ചയോടെ സ്കൂൾ അടച്ച് വീട്ടിൽ തിരിച്ചെത്തിയ ദിവസമായിരുന്നു സാബിറയുടെ ആ അപ്രതീക്ഷിതമായചോദ്യം.
വല്ല്യുമ്മയാണങ്ങനെ ചോദിച്ചിരുന്നതെങ്കിൽ "ഉം'' എന്നൊന്നു മൂളിയാൽമാത്രം മതിയാകുമായിരുന്നു. സാബിറയുടെ കാര്യം അങ്ങനെയല്ല. അവളുടെ ചെറിയ ചോദ്യങ്ങൾക്ക് പിറകിലായി മുൻകൂട്ടി തയ്യാറാക്കിവച്ച
ഒരുകൂട്ടം വലിയ ചോദ്യങ്ങളുണ്ടാകും. പതിയെ തിന്നാൽ മുള്ളും തിന്നാമെന്നത് അവളെ സംബന്ധിച്ചിടത്തോളം കേവലമൊരു പഴഞ്ചൊല്ലല്ല, പരീക്ഷിച്ചറിഞ്ഞ തിയറിയാണ്.

നിൻ്റെ ചോദ്യത്തിൽ തന്നെ അതിനുള്ള ഉത്തരവും ഉണ്ടല്ലോ സാബിറാ.. ഇനി ഞാനായിട്ട് അത് ആവർത്തിക്കേണ്ടതുണ്ടോ.?

മറുപടി പറയുന്നതിൽ നിന്നും ഒഴിഞ്ഞുമാറാൻ വേണ്ടിയാണ് അങ്ങനെയൊരു ചോദ്യം തിരിച്ചു ചോദിച്ചതെങ്കിലും സാബിറയതിൽ തൃപ്തയായിരുന്നില്ല.

അതൊക്കെ നിങ്ങൾ പറയാതെതന്നെ എനിക്കറിയാം.
എന്നാലും..

എന്ത് എന്നാലും.?

എൻ്റെ ചോദ്യത്തിനുള്ള മറുപടിപറയണംന്ന്.. അത്ര തന്നെ.

എന്നുവെച്ചാൽ അറിഞ്ഞുവച്ച ഉത്തരത്തിൽ നിന്നും അറിയാനാഗ്രഹിക്കുന്ന ഒരുകൂട്ടം ചോദ്യങ്ങൾ നീയിപ്പോൾ തയ്യാറാക്കി വച്ചിട്ടുണ്ടെന്നു സാരം.!

ഇപ്പോൾ സമയം രണ്ടുമണിയായിട്ടുണ്ട്. ഒന്നൊന്നര മണിക്കൂറും കൂടി കഴിഞ്ഞാൽ അംഗനവാടി അടയ്ക്കും.
അതിനു മുൻപ് മഴപെയ്യാനും സാധ്യതയുണ്ട്. നീ വേഗം അംഗനവാടിയിലേക്കുചെന്ന് മിന്നുമോളെ കൂട്ടി കൊണ്ടുപോര്.ആപ്പോഴേക്കും ഞാനീ ഡ്രസ്സൊക്കെ മാറ്റി റെഡിയാവാം.

അവളിന്ന് അംഗനവാടിയിലേക്കൊന്നും പോയിട്ടില്ല മനുഷ്യാ..!

അതെന്തേപ്പം പോകാതിരിക്കാൻ..?
ഇന്ന് അംഗനവാടി തുറന്നിട്ടില്ല, അതുതന്നെ കാരണം.!

പാടമൊന്നാകെ മഴവെള്ളം നിറഞ്ഞു നിൽക്കുന്നതുകാരണം വരമ്പിലൂടെ നടന്നുവരാൻ പ്രയാസമാണെന്ന് ടീച്ചറിന്നലെ ഞങ്ങളോട് പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ പാടത്തെ മഴവെള്ളമെല്ലാം ഇറങ്ങിപ്പോയതിനുശേഷം അങ്ങനവാടി തുറന്നാൽ മതിയെന്ന് ടീച്ചറോട് ഞങ്ങൾ പറയുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് ഇന്ന് അംഗനവാടി തുറക്കാതിരുന്നത്.

അങ്ങനെ പറയാൻ നിങ്ങൾക്കെന്തധികാരമാണുള്ളത്.
ജില്ലാ ഭരണകൂടമല്ലേ ഈവക കാര്യങ്ങളിലൊക്കെ തീരുമാനമെടുക്കേണ്ടത്. അതല്ലാതെ നിങ്ങൾ മൂന്നാല് സ്ത്രീകളാണോ.?

(തുടരും )

27/09/2025

*ജീവിതം*
കെ.എം സലീം പത്തനാപുരം.
____________
സുഖമുള്ള ജീവിതമെന്നു പറഞ്ഞാൽ എന്താണെന്നും അതെങ്ങനെയാണെന്നും നിന്നോടാരെങ്കിലും ചോദിച്ചാൽ അവരോട് നീ എന്തുമറുപടിയാണ് പറയുക.?

അന്ന്യന്റെ കീശയിലുള്ള പൈസയെ ആശ്രയിക്കാതെ ജീവിക്കാൻ കഴിയുന്ന കാലമേതാണോ അതാണ്
സുഖമുള്ള ജീവിതകാലമെന്നതാണ് ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം.!

കൃഷ്ണകുമാറിന്റെ ചോദ്യം അപ്രതീക്ഷിതമായിരുന്നെങ്കിലും അതിനുളള മറുപടി പറയാൻ അഹമ്മദലിക്ക് കൂടുതൽ ആലോചിക്കേണ്ടിവന്നില്ല.

ജനനത്തിന്റെ അടുത്ത ഘട്ടം മരണമാണെന്നാണ് അഹമ്മദലിയുടെ പക്ഷം.
ജനനത്തിനും മരണത്തിനുമിടയിലുള്ള കാലം ജീവിത കാലമാണെന്നും.

കാര്യം അങ്ങനെയൊക്കെയാണെങ്കിലും കൃഷ്ണകുമാറിന്റെ രണ്ടാമത്തെ ചോദ്യത്തിന് നേരിട്ടുള്ള മറുപടിയാൻ തയ്യാറാവാതെ
ചില ചോദ്യങ്ങൾ തിരിച്ചു ചോദിക്കാനാണ് അഹമ്മദലിക്കുതോന്നിയത്.

അനെക്കെത്ര വയസ്സായി കുമാരാ..?

ഞമ്മള് രണ്ടാളും ഒന്നാം ക്ലാസിൽ ഒരേ ബെഞ്ചിലിരുന്നാണല്ലോ പഠിച്ചത്. അക്കണക്കിന് നോക്ക്യാൽ
അനക്കെത്രയായോ അത്രതന്നെ വയസ്സ് ഇനിക്കും ആയിട്ട്ണ്ടാകും. എന്തേയ്.?

അങ്ങനെയാണെങ്കിൽ ഇന്നെപ്പോലെ അനക്കും എഴുപത്തി ഒൻപത് പൂർത്തിയായീന്ന് ചുരുക്കം.

ഈ എഴുപത്തിഒൻപത് കൊല്ലത്തിനിടക്ക് ഇജും ഞാനും മരിച്ചിട്ടില്ലെന്ന് ഇന്നെപ്പോലെ അനക്കും അറ്യാലോ..?അതോണ്ടാണല്ലോ ഞമ്മളിങ്ങനെ ഇവിടെ കുത്തൃന്ന് വർത്താനം പറിണത്.!

അഹമ്മദലിയുടെ ചോദ്യം കേട്ടതോടെ പരിസര ബോധം നഷ്ടപ്പെട്ടവനെപ്പോലെ കൃഷ്ണകുമാർ പൊട്ടിച്ചിരിച്ചു.

ചിരിയുടെ ഒടുക്കം അഹമ്മദലിയോടൊരുചോദ്യവും.

അതല്ല മയമാല്യേ.. അനക്ക് ചെന്നിആയോ ..?

അതെന്താകുമാരാ അനക്കങ്ങനെതോന്നാൻ.?

തുടരും..

എന്നെ സംബന്ധിച്ചിടത്തോളംനടക്കുകയെന്നത് പല തരം അനുഭവങ്ങൾക്ക് ഇടയാക്കുന്നഒന്നാണ്.പൊതുവെ ചെങ്കുത്തായ പാതയിലൂടെ ഏറെ ദൂരം ഞാൻ...
16/09/2025

എന്നെ സംബന്ധിച്ചിടത്തോളം
നടക്കുകയെന്നത് പല തരം അനുഭവങ്ങൾക്ക് ഇടയാക്കുന്നഒന്നാണ്.

പൊതുവെ ചെങ്കുത്തായ പാതയിലൂടെ ഏറെ ദൂരം ഞാൻ നടക്കാറില്ല. എനിക്കതിഷ്ടവുമല്ല. അതേസമയം നേരിയ കുത്തനെയുള്ള പാതയാണെന്നറിഞ്ഞാൽ കുറച്ചുനേരം നടന്ന് കുറച്ചുനേരം ഇരുന്ന് പിന്നെയും നടന്ന് പിന്നെയും ഇരുന്ന് ലക്ഷ്യം പൂർത്തിയാക്കാറുണ്ട്.

നിരപ്പായ പാതയിലൂടെയാണ് നടത്തമെങ്കിൽ ഭാവഭേദമോ, ഇടയ്ക്കിരുത്തമോ ഒന്നും തന്നെയില്ലാതെ നടന്നു നീങ്ങാറാണ് പതിവ്.

ഇനി പാതയൽപം ചരിഞ്ഞതാണെങ്കിലോ..
പ്രത്യേക ഉൻമേഷത്തോടെ കരുതിയതിലും വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാറുമുണ്ട്. അങ്ങനെ എത്തിച്ചേരുമ്പോൾ നടത്തത്തിനിടയിൽ കണ്ടതൊക്കെയും ഒരാവർത്തി കൂടി മനസ്സിൽ തെളിയാറുമുണ്ട്.
ആ നടത്തവും ആസ്വാദനവും ഒരു ആനന്ദം തന്നെയാണ്.

ദേശാഭിമാനി "ഓണം വിശേഷാൽപ്രതികളിലൊന്നിന്റെ കവറിൽ മുരളി ഗോപിയുടെ ചിത്രം കണ്ടപ്പോൾ തന്നെ അതിൽ അദ്ദേഹത്തിന്റേതായി കാര്യപ്പെട്ട എന്തോ ഒന്നുണ്ടാകുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു.

നൂറ്റിപതിനെട്ട്, പത്തൊൻപത് പേജുകളിലായി അദ്ദേഹത്തിന്റെ ചേലുള്ളൊരു ചിത്രവും നാലു വരി എഴുത്തും കീഴെ "വാക്കിന്റെ നടനം എന്നൊരു ഭീമൻ തലക്കെട്ടുമുണ്ട്.

ചെരിവ് പ്രതീക്ഷിച്ചില്ലെങ്കിലും നിരപ്പ് പ്രതീക്ഷിച്ചു കൊണ്ടാണ് തുടർന്നുളള പേജുകൾ വായിക്കാൻ തുടങ്ങിയത്. സത്യം പറഞ്ഞാൽ പ്രതീക്ഷകൾക്ക് വിരുദ്ധമായിരുന്നു അനുഭവം.
അറ്റംവരേ നടന്നെത്തിയപ്പോഴേക്കും നടത്തത്തിനോടുതന്നെ മടുപ്പ് തോന്നിയതു പോലൊരു തോന്നൽ.

കുറേ ചോദ്യങ്ങൾ, കുറേ ഉത്തരങ്ങൾ. അഭിമുഖം കൊണ്ട് ആർക്കെന്ത് പ്രയോജനം എന്നുചോദിച്ചാൽ,
= ആ ..

നടത്തം മടുത്താൽ നാട്ടിലെ കാര്യങ്ങൾ അറിയാനും പറയാനും എഴുതാനും മടുപ്പാകുമെന്നും മാർഗമില്ലാതാകുമെന്നും മനസ്സ് പറഞ്ഞു.

അങ്ങനെയാണ് നൂറ്റി അൻപാമത്തെ പേജിൽ കണ്ണുടക്കിയത്.

അതൊരു ലേഖനമാണ്. "പുസ്തകപ്പുറപ്പാടിന്റെ കാൽനൂറ്റാണ്ട് "
എഴുതിയത് വി ജെ ജെയിംസ്.

നടത്തം രണ്ടടി പിന്നിട്ടപ്പോൾതന്നെ അതൊരു ചെരിഞ്ഞ പാതയാണെന്നു ബോധ്യമായി.
നടത്തം പൂർത്തിയാക്കിയപ്പോഴേക്കും മനസ്സിനൊരു പ്രത്യേക ഉണർവ്വും ഉന്മേഷവും അനുഭവപ്പെട്ടു.

ഒരോരുത്തരുടെയും അഭിരുചി ഒരോ രീതിയിലുള്ളതായിരിക്കുമല്ലോ ..
എന്റെ കാര്യത്തിൽ
മുരളി ഗോപിയുടെ "വാക്കിന്റെ നടനം സമ്മാനിച്ചത് ചവർപ്പും
വി ജെ ജെയിംസിന്റെ
" പുസ്തകപ്പുറപ്പാടിന്റെ കാൽ നൂറ്റാണ്ട് " മധുരവുമാണ്.

കെ.എം സലീം
പത്തനാപുരം.

മണമില്ലാതായിപ്പോയ ഓണപ്പൂക്കൾ.*__________ _____ _________*റഷക്കുട്ട്യേ ...രണ്ടുമൂന്നു തവണ ആവർത്തിച്ച് വിളിച്ചെങ്കിലും അവൾ...
29/08/2025

മണമില്ലാതായിപ്പോയ ഓണപ്പൂക്കൾ.
*__________ _____ _________*
റഷക്കുട്ട്യേ ...
രണ്ടുമൂന്നു തവണ ആവർത്തിച്ച് വിളിച്ചെങ്കിലും അവൾവിളികേട്ടില്ല.

പിന്നീട് അൽപനേരം കഴിഞ്ഞ് ഉറമറലി നേരെഅടുക്കളയിലേക്കു ചെന്നു.

റഷക്കുട്ടി എവിടേക്ക് പോയതാ..?

മുകളിലെത്തെ പറമ്പിലേക്ക് പൂക്കൾ പറിക്കാൻ വേണ്ടി പോയതാ .. ഇന്ന് ഓണം തുടങ്ങല്ലേ ... അത്യാവശ്യം എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻപോയി കൂട്ടിക്കൊണ്ടുവരാം.

വേണ്ട, വിളിക്കണ്ട. അത്യാവശ്യമൊന്നുമില്ല. കാണാത്തതുകൊണ്ട് ചോദിച്ചതാ..

ഓണം എന്നു കേട്ടതോടെ ഉമറലിയുടെ മനസ്സിലേക്ക് തന്റെ ബാല്യവും കൗമാരവും യൗവ്വനവുമെല്ലാം ഒന്നിനുപിറകെ മറ്റൊന്നായി കടന്നുവന്നു.

ഓണം എന്നത് ഹിന്ദുക്കളുടെ ആഘോഷമാണെന്നും മുസ്ലിംങ്ങൾ അതിൽ പങ്കെടുക്കാൻ പാടില്ലെന്നുമെല്ലാം പറയുന്നത് ചെറുപ്രായത്തിൽ തന്നെ ഉമറലിയും കേട്ടിട്ടുണ്ട്. അപ്പോഴെല്ലാമത് അൽപജ്ഞാനികളുടെ കൽപ്പനകളായി അവഗണിക്കുകയും ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

ഉമറലിയുടെ കായ്ച്ചപ്പാടിൽ ഓണവും, വിഷുവും,പെരുന്നാളും, ക്രിസ്തുമസ്സുമെല്ലാം ആഘോഷം എന്നതിലുപരി അത്താണിയായി കാണേണ്ടതും ആ നിലയിൽ പരിഗണിക്കേണ്ടതുമായ ദിവസങ്ങളും ആഘോശങ്ങളുമാണ്.
വിശ്വാസത്തിലുപരി അവസ്ഥയെ കണക്കിലെടുത്തു കൊണ്ട് സമീപിക്കേണ്ടതായ കാര്യങ്ങളുമാണ്.

അതല്ലഉമ്മറേ.. ഇജ് ഈ ഓണത്ത്നും വിഷൂനും ക്രിസ്മസിനൊക്കൊ അന്റെചെങ്ങായ്മാരെ പെര്യേൽക്ക് തുണിം കുപ്പായും മാറ്റി പോകല്ണ്ടല്ലോ. എന്ത് ന്യായാണ് അനക്കാ കാര്യത്ത്ല് പറ്യാള്ളത്.?

ഒരിക്കൽ അയ്യപ്പന്റെ വീട്ടിൽനിന്നും ഓണസദ്യ കഴിച്ച് തിരിച്ചുവരുമ്പോൾ അങ്ങാടിയിൽവച്ച് അബ്ദുറഹ്മാൻ ഹാജിയങ്ങനെ ചോദിച്ചത് ഇന്നും ഉമറലിയുടെ മനസ്സിൽ തെളി മങ്ങാതെ കിടക്കുന്നുണ്ട്.

ആഘോശങ്ങളിൽവച്ച് ഏറ്റവും മികച്ചത് ഓണമാണെന്ന് പറഞ്ഞപ്പോൾ അതെന്തുകൊണ്ടെന്നാണെന്ന ചോദ്യവും ഹാജിയാര് ചോദിച്ചിരുന്നു.

ദുരിതവും കഷ്ടപ്പാടുകളും പട്ടിണിയും പ്രാരാബ്ദങ്ങളുമൊക്കെയുള്ള മനുഷ്യൻമാരാണ് നമ്മുടെ നാട്ടിൽ കൂടുതൽ ഉള്ളതെന്നും പത്തുദിവസമെങ്കിൽ പത്തുദിവസം അതെല്ലാം മറന്നും മറികടന്നും അങ്ങനെയുള്ളവരുടെയെല്ലാം മനസ്സ് പൂക്കുന്ന ദിവസങ്ങളാണ് ഓണ ദിവസങ്ങളെന്നും പറഞ്ഞപ്പോൾ അതെങ്ങനെയെന്നായിരുന്നു മൂപ്പരുടെ അടുത്ത ചോദ്യം.

കിടക്കപ്പായയിൽ നിന്നും എഴുന്നേറ്റ ഉടനെ മക്കളുടെ കൈയ്യും പിടിച്ച് അയൽപക്കത്തെ പറമ്പിൽ ചെന്ന് കുറ്റിക്കാടുകൾക്കിടയിൽ അങ്ങിങ്ങായി സുഗന്ധംവിതറി തല ഉയർത്തിനിൽക്കുന്ന കുറ്റിച്ചെടികളിൽ നിന്നും നറുമണം തൂകുന്ന പൂക്കൾ നുള്ളിയെടുത്ത് അവ ഓരോന്നും മുറ്റത്തെ പൂക്കളത്തിൽ മട്ടിലും ചേലിലും കൊണ്ടുവെക്കുമ്പോൾ തൊട്ടാമയങ്ങിയുടെ മുള്ളുകൾ തറച്ചതു മൂലമുള്ള വേദനകൾ പോലും മറന്നു പോകുമെന്നുമാത്രമല്ല, ആ സമയത്ത് അവരുടെ മനസ്സിൽ ഒരു പൂക്കാലത്തിന്റെ സകല സൗന്ദര്യവുമാണ് ഹാജിയാരെ സൃഷ്ടിക്കപ്പെടുന്നത്. അതൊരു പത്തു ദിവസം തുടർച്ചയായി അനുഭവിക്കാൻ സാധിക്കാന്നുവച്ചാൽ അതിലും വലിയ കാര്യവും ആഘോഷവും വേറെ എന്താണ് ഹാജിയാരേ ഉളളത്.

അൽപം ദീർഘമായ മറുപടിക്കൊടുവിൽ അങ്ങനെപറഞ്ഞതോടെ ഹാജിയാരുടെ ഇടുങ്ങിയ മനസ്സിലും ചുവന്ന നാല് മല്ലിക പ്പൂക്കൾ വിരിഞ്ഞതായിട്ടാണ് അദ്ദേഹത്തിന്റെ അപ്പോഴത്തെ മുഖഭാവത്തിൽ നിന്നും ഉമറലിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞത്.

കുടുംബശ്രീക്കാരുടെ ശ്രമദാനം സ്വീകരിക്കാൻ തയ്യാറാവാത്തതു കൊണ്ട് ഓണക്കാലമായാൽ അബ്ദുളള ഹാജിയുടെ പറമ്പിലെമ്പാടും പൂച്ചെടികൾ മൊട്ടിട്ടു വിരിയും. നുള്ളിയെടുക്കാൻ കുട്ടികൾ മത്സരിച്ചെത്തും.

റഷക്കുട്ടിയും അങ്ങോട്ടുതന്നെയാണ് പോയിട്ടുണ്ടാവുക.

കാര്യം അങ്ങനെയൊക്കെയാണെങ്കിലും പൂക്കളുടെ സുഗന്ധം അൽപം മങ്ങിയിട്ടുണ്ടെന്നാണ് ഉമറലിയുടെ നിരീക്ഷണം.

തന്റെ ബാല്യകാലത്ത് കേട്ടചോദ്യങ്ങൾ ഇടക്കുവച്ച് കേൾക്കാൻ തുടങ്ങിയതാണത്രേ അതിന്റെ പ്രധാന ഹേതു.

ഓണം ഹിന്ദുക്കളുടെ ആചാരമാണത്രേ.! മുസ്‌ലിംങ്ങൾക്കത് ഹറാമാണത്രേ.!!

കെ.എം സലീം.
പത്തനാപുരം.

മുതിർന്നവരുടെ ബഡായി കേന്ദ്രം.(കഥ ) ഭാഗം മൂന്ന്.ഇന്നെന്താമൂസേ.. ബാക്കി ള്ളോല്യൊന്നും ഈ ബെയ്ക്ക് കാണാത്തത്.?ഇങ്ങള് നാലാളും...
23/08/2025

മുതിർന്നവരുടെ ബഡായി കേന്ദ്രം.

(കഥ ) ഭാഗം മൂന്ന്.

ഇന്നെന്താമൂസേ.. ബാക്കി ള്ളോല്യൊന്നും ഈ ബെയ്ക്ക് കാണാത്തത്.?

ഇങ്ങള് നാലാളും ഇപ്പളല്ലേ ഉസ്മാനേ ഇങ്ങട്ട് കേറി ബെന്നത്. കൊർച്യജ്ജു
മ്പൾക്ക് ബാക്കിള്ളോലും ബെന്നോളും. ആര് എപ്പം ബെന്നാലും സാമാധാനത്ത്ല് ബർത്താനം പറഞ്ഞ് കുത്ത്ർക്കാൻ ഇബടെ ഇങ്ങനൊരു സ്ഥലണ്ടല്ലോ.. ആരും എറങ്ങിപ്പോകാൻ പറ്യാത്ത, മടുക്കോളം നാട്ടർത്താനം പർഞ്ഞുതൃക്കാൻ പറ്റ്ണസ്ഥലം.

ഇത്ബെടെ ഇണ്ടാക്ക്ണത്ബെരേ ഇജും ഞാനും ഞമ്മളെപ്പോലെത്തെ ബയസ്സൻമാരും ദത്താ ചെയ്തീന്യേന്ന് ഇജൊന്ന് ആലോയ്ച്ചോക്യാ.

മൂസക്കയുടെ സുധീർഘമായ മറുപടി കേട്ടതോടെ ഉസ്മാൻക്ക സൈലന്റാവുന്നതുകണ്ടപ്പോൾ വാസുദേവന് കൗതുകം തോന്നി.

സംഗതി മൂസക്ക പറഞ്ഞതും ചോദിച്ചതുമെല്ലാം നേരായ കാര്യം തന്നെയാണ്. ഉസ്മാൻക്കക്കും അറിയുന്നത് തന്നെയാണത്.

മയമാക്കാന്റിം ചെക്കുവേട്ടന്റിം ചായമക്കാനികൾ ഇല്ലാതായതോടെ നാട്ടിലെ കാരണവൻമാർക്കും യുവാക്കൾക്കും കൂട്ടം ചേർന്ന് സൊറ പറഞ്ഞിക്കാനുള്ള സ്ഥലവുമില്ലാതാവുകയാണ് ചെയ്തത്.

അത്രയും കാലം ആ ചായമക്കാനികളിൽ കൂട്ടം ചേർന്നിരുന്ന് തമാശ പറഞ്ഞും തർക്കിച്ചും സമയം ചെലവഴിച്ചിരുന്ന ചെറുപ്പക്കാർ അതോടെ ചെറു സംഘങ്ങളായി പിരിയാൻ നിർബന്ധിതരായി. പ്രായം ചെന്നവരാവട്ടെ സ്വന്തം വീട്ടിൽ ഒതുങ്ങിക്കൂടേണ്ട അവസ്ഥയിലുമായി.

നാട് പുരോഗമിക്കുന്നതൊക്കെ നല്ലകാര്യം തന്നെയാണ്. എന്നുവച്ച് നാട് നാടല്ലാതാവാൻ പാടില്ലല്ലോ.?

വാട്സാപ്പ് ഗ്രൂപ്പിൽ അബ്ദുള്ളക്കുട്ടി മാഷിന്റെ ചോദ്യം വന്നതോടെ ചർച്ചകൾക്ക് ചൂടേറി.

നിങ്ങൾ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയാൽ നമ്മുടെ ഇനിയങ്ങോട്ടുളള ചർച്ചകൾ അതിനെക്കുറിച്ചു മാത്രമാക്കാം.

സലാമിന്റെ അഭിപ്രായത്തെ മറ്റുള്ളവരും പിൻതുണച്ചതോടെ അബ്ദുള്ളക്കുട്ടിമാസ്റ്റർ കാര്യം വ്യക്തമാക്കാൻ തുടങ്ങി.

നമ്മളെല്ലാം പല വിധത്തിലു പണികൾ ചെയ്യുന്നവരാണല്ലോ..
സർക്കാർ ഉദ്യോഗസ്ഥരും കച്ചവടക്കാരും കൂലിപ്പണിക്കാരും ടെക്നിക്കൽവർക്ക് ചെയ്യുന്നവരുമെല്ലാം നമ്മുടെ കൂട്ടത്തിലുണ്ട്.

ഞാൻ മനസ്സിലാക്കിയിടത്തോളം
ഒഴിവു ദിവസങ്ങളിൽ സമയം ചെലവഴിക്കാൻ വേണ്ടി കാറിലും ബൈക്കിലുമെല്ലാമായി പച്ചപ്പ് തേടിപ്പോകാത്തവർ നമ്മുടെ കൂട്ടത്തിൽ വളരെ കുറവാണ്.

അസറ് പിന്നിടുന്നതോടെ നാട് വിടുന്ന പലരും ഇശക്ക് ശേഷമാണ് തിരിച്ചെത്താറുള്ളത്.

തിയ്യതി മാറിയതിനു ശേഷമേ വീട്ടിൽ തിരിച്ചെത്തൂ എന്ന വാശിയുളളവരുമുണ്ട്.

വൈകുന്നേരം ടർഫിലേക്കു പോയാൽ രാത്രി ഒരുമണി വരെയും അവിടെ സമയം കഴിച്ചുകൂട്ടുന്നവരും അക്കൂട്ടത്തിൽ കുറവല്ല.

ഈവക കാര്യങ്ങളൊക്കെ നമ്മൾ സദുദ്ദേശ്യത്തോടെ ചർച്ച ചെയ്യണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്.

എന്താ മാഷേ ഇപ്പറഞ്ഞതിലൊക്കെ ഇത്രമാത്രം ചർച്ച ചെയ്യാനുളളത്.?
ഇപ്പറഞ്ഞതൊന്നും ചെയ്യാതെ എല്ലാരും അവനവന്റെ വീട്ടിലോ പളളിയിലോ സമയം ചെലവഴിക്കാൻ തയ്യാറാവണമെന്ന് ഒരോവീട്ടിലെയും കാരണവൻമാർ അവരവരുടെ മക്കളെ ഉപദേശിക്കണമെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്.? അതല്ല, മറ്റെന്തെങ്കിലും ഉദ്ദേശിച്ചുകൊണ്ടാണോ..?

സലാമിന്റെ ചോദ്യത്തിന് കട്ടിയും കനവും അൽപം കൂടിയിട്ടുണ്ടെങ്കിലും ചോദ്യം പ്രസക്തമാണെന്ന് മാസ്റ്റർക്കുതോന്നി.

സലാമിന്റെ ചോദ്യം പ്രസക്തമാണ്. തന്നെയുല്ല ഇങ്ങനെയൊരു ചോദ്യം തന്നെയാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്.

മാഷ് മറുപടി പറഞ്ഞു.

എന്നാൽ പിന്നെ അതിനുള്ള മറുപടിയെന്താണെന്നു വച്ചാൽ ഇപ്പോൾ തന്നെ പറഞ്ഞൂടേ മാഷേ..?

ചോദ്യം സലാമിന്റേതാണെങ്കിലും എന്റെമറുപടി ഈഗ്രൂപ്പിലെ മുഴുവൻ അംഗങ്ങളുടെയും ശ്രദ്ധയിലേക്ക് വേണ്ടിയുള്ളതാണെന്ന മുഖവുരയോടെ മാഷ് കൂടുതൽ പറയാൻ തുടങ്ങി.

നമ്മുടെ നാട്ടിലെ ചെറുപ്പക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നേരത്തെ ഞാൻ പറഞ്ഞിരുന്നത്. ഇനി പറയാൻ പോകുന്നത് നമ്മുടെ നാട്ടിലെ കാരണവൻമാരുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. എന്നുവച്ചാൽ നമ്മളിൽ പലരുടെയും ഉപ്പമാരുടെയും വല്ല്യുപ്പ മാരുടെയും കാര്യം.

പത്താം ക്ലാസ്സും പന്ത്രണ്ടാം ക്ലാസുമൊക്കെ കഴിഞ്ഞതിനു ശേഷമാണ് നമ്മളെല്ലാം പണിക്ക് പോകാൻ തുടങ്ങിയത്. എന്നാൽ അവരുടെ സ്ഥിതി അങ്ങനെ ആയിരുന്നില്ല. നാലാം ക്ലാസിലെ പഠനം പൂർത്തിയാക്കിയതിനു ശേഷം കത്തിയും കൈക്കോട്ടുമെടുത്ത് ഉപ്പയുടെയും ഉമ്മയുടെയും കൂടെ പാടത്തേക്കും പറമ്പിലേക്കുമെല്ലാം പണിയെടുക്കാൻ പോയവരാവർ.

ആഗ്രഹങ്ങളെല്ലാം മനസ്സിൽ ഒതുക്കിവെച്ചവരും പാടത്തും പറമ്പിലും പറഞ്ഞു തീർത്തവരുമാണവർ.

കാര്യം അങ്ങനെയൊക്കെയാണെങ്കിലും അടുത്ത കാലം വരെയും അവരെല്ലാം നല്ല സന്തോഷത്തിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. അടുത്ത കാലമെന്നു പറഞ്ഞാൽ നമ്മുടെ ചെക്കുവേട്ടന്റെയും മയമാക്കാന്റെയും ചായമക്കാനികൾ ഇല്ലാതാകുന്നതുവരേയും എന്ന് ചുരുക്കം.

പിന്നീടുളള കാര്യങ്ങളെല്ലാം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.

കൂടുതൽ ചോദ്യങ്ങൾ ഉയർന്നു വരണമെന്ന ഉദ്ദേശ്യത്തോടെയാണ്‌ അബ്ദുള്ളമാഷ് അത്രയും പറഞ്ഞു നിർത്തിയതെങ്കിലും സാധാരണയായി
ചോദ്യവും മറു ചോദ്യങ്ങളുമായി ഗ്രൂപ്പിലെ ചർച്ചകൾക്ക് ഉൻമേഷം പകരാറുള്ളവർ പോലും മൗനം പാലിക്കുന്ന സ്ഥിതിയിലേക്ക്മാറി.

ചെക്കുവേട്ടന്റെയും മയമാക്കാന്റെയും ചായമക്കാനിപൂട്ടിയതു കൊണ്ട് നാട്ടിലെ കാരണവൻമാർക്ക് അതുവരെയും ഉണ്ടായിരുന്ന സന്തോഷം ഇല്ലാതായതെങ്ങിനെ യാണ് മാഷേ..?

ചോദ്യകർത്താവ് സൽമാനുൽ ഫാരിസാണെന്നറിഞ്ഞപ്പോൾ മാസ്റ്റർക്ക് ഏറെ സന്തോഷമായി.
(തുടരും.)

ഏതുകാലമാണ് മൂസക്കാ..നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടം.?നാട്ടു വർത്തമാനങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്ന തിനിടയിൽ വാസുദേവന്റെ അപ്...
13/08/2025

ഏതുകാലമാണ് മൂസക്കാ..നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടം.?

നാട്ടു വർത്തമാനങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്ന തിനിടയിൽ വാസുദേവന്റെ അപ്രതീക്ഷിതമായ ചോദ്യം കേട്ടതോടെ മൂസക്കയുടെ ബഡായികൾ നിലച്ചു.

സത്യം പറഞ്ഞാൽ മൂസക്കയെ പോലെയുള്ളവരുടെ ബഡായികൾ കേൾക്കാൻ വേണ്ടിയാണ് വാസുദേവനും പീറ്ററുമൊക്കെ
ആ വിശ്രമകേന്ദ്രത്തിൽ ചെന്നിരിക്കുന്നത്.

നാട്ടിൽ മൂസക്കയെ കൂടാതെ എഴുപത് പിന്നിട്ടവർ വേറെയുമുണ്ട്. ഒരു കാലത്ത് മയമാക്കാന്റെയും ചെക്കു വേട്ടന്റെയും ചായമക്കാനിയിലെ ബെഞ്ചുകൾ കുത്തകയാക്കി വച്ചിരുന്ന വരാണവർ.

ഒരു ചായങ്ങട്ട് പാർന്നാ മയമതേ..

മക്കാനിയിലേക്ക് കാലെടുത്തു വെയ്ക്കുന്നതിന് മുൻപു തന്നെ ചായക്ക് ഓർഡർ നൽകും.

കടുപ്പം കൂടിയ ചായയും കടിച്ചുകൂട്ടാനൊരു ബർക്കിയും. ഇടയ്ക്കിടെ വലിച്ചൂതാനൊരുകെട്ട്‌ബീഡിയും.
അതാണവരുടെ പത്യം.

നാട്ടിലെ കാരണവൻമാർ മയമാക്കാന്റെ മക്കാനി കയ്യടക്കുമ്പോൾ ചെറുപ്പക്കാർ ചെക്കു വേട്ടന്റെ മക്കാനി സ്വന്തമാക്കും.
അതോടെ ചെക്കുവേട്ടൻ ഹാപ്പിയാകും.

മൺബിഡാവിൽ നിന്നും മൂന്നാല് പാട്ട വെള്ളമെടുത്ത് സമാവറിലേക്ക് ഒഴിക്കുന്ന തോടെ അതുവരെയും ഉറങ്ങുകയായിരുന്ന ചായമക്കാനി ഉറക്കത്തിൽനിന്നും ഉണരാൻ തുടങ്ങും. ചെക്കുവേട്ടന്പിന്നെ ജഗ പൊഗപണിയാണ്.

പൊറോട്ടക്കല്ല് അടുപ്പിന് മുകളിലേക്കെടുത്തുവച്ചതിനുശേഷം ചിരട്ട കത്തിച്ച് ചൂടാക്കണം. ചില്ലലമാരയിൽ തോർത്തുമുണ്ടിനാൽ മൂടിപ്പുതച്ചുവച്ച പൊറോട്ടയെടുത്ത് പുത്തനാക്കണം. മത്തിക്കറിയിലേക്ക് രണ്ടു പാട്ട വെള്ളമൊഴിച്ച് ഉപ്പും മുളകും ചേർത്ത് പാകമാക്കിയെടുക്കണം. ഇതിനിടയിൽ പെട്രോമാക്സിൽ കാറ്റ് നിറയ്ക്കണം. അങ്ങനെ പല പല പണികൾ.!

ചെക്കുവേട്ടൻ ഇപ്പറഞ്ഞതൊക്കെ ചെയ്തു തീരുമ്പോഴേക്കും ഇരിപ്പിടം ഫുള്ളായിട്ടുണ്ടാകും.

അടുപ്പിന്റെ മുകളിൽനിന്ന് മത്തിച്ചാറ് തിളക്കുന്ന ശബ്ദം കേൾക്കുന്നതോടെ പറ്റുബുബുക്കെടുത്ത് മേശപ്പുറത്തു വെയ്ക്കും.

ഓരോരുത്തർക്കും വേണ്ട്യ പൊറാട്ടന്റെ എണ്ണം പറഞ്ഞോളിട്ടോ ..

ചെക്കുവേട്ടന്റെ കൽപന കേൾക്കേണ്ട താമസം ഒരോരുത്തരും അവരവരുടെ ക്വാട്ട പരസ്സ്യപ്പെടുത്തും.

എന്നുകിട്ടുംഎന്നതിലൊരുറപ്പുമില്ലെങ്കിലും എന്നെങ്കിലുംകിട്ടുമെന്ന ഉറപ്പോടെ ഒരോരുത്തരുടെയും പേരിനു നേരെ അന്നത്തെപറ്റും ചെക്കുവേട്ടൻ പറ്റു ബുക്കിൽ എഴുതിച്ചേർക്കും.
ചെക്കുവേട്ടനും ഹാപ്പി, ചെറുപ്പക്കാരും ഹാപ്പി.

പെട്രോമാക്സ് നിറം മങ്ങുന്നതോടെ ചെക്കു വേട്ടൻ സമാവറിനകത്ത് കത്തിക്കൊണ്ടിരിക്കുന്ന കനൽ കെടുത്തും.

മയമാക്കാന്റെ മക്കാനിയിൽ അപ്പോഴും പെട്രോമാക്സ് പതിനാലാം രാവുപോലെ പ്രകാശിച്ചു കൊണ്ടിരിക്കുന്നുണ്ടാകും.

പത്തിൻറ്റുംകൂടി കയ്ഞ്ഞാൽ യേസാങ്ക്കൊട്ക്കും.
ഒരോര്ത്തരും തിന്നെയ്ന്റിം
കുട്ച്ചെയ്ന്റിം കണക്കൊക്കെ ബക്കംപറഞ്ഞോളി.

കൈയിൽകെട്ടിയ ആന്റ് സാന്റോസ് കമ്പനിയുടെ അൻപതു പൈസയോളം വട്ടമുള്ള ഡയലിലേക്ക് മൂന്നാലുവട്ടം സൂക്ഷിച്ചുനോക്കി സമയം ഉറപ്പുവരുത്തിയതിനു ശേഷമാണ് മയമാക്കയങ്ങനെ പറഞ്ഞത്.

തിന്നെയ്ന്റിം കുട്ച്ചെയ്ന്റിം പൈസക്ക് പൊറമെ രണ്ട് കെട്ട് ബീഡിന്റെ പൈസിം കടം പറ്യാന്ന് ബെച്ചാൽ എങ്ങനേ ചെങ്ങായ്മാരേ ഞാനീ മക്കാനി ആക്യയ്ച്യാ.?

ചായയുടെയും ബർക്കിയുടെയും എണ്ണം പറഞ്ഞതിനുശേഷം ഒരു കെട്ട് ബീഡിയും കൂടി വാങ്ങി പറ്റുബുക്കിൽ കുറിച്ചിടാൻ പറയുന്നവരോടുള്ള മയമാക്കയുടെ പതിവ് ചോദ്യമാണത്.

മയമാക്കയും ചെക്കുവേട്ടനുമൊന്നും ഇന്നില്ല, ബഡായി പറഞ്ഞിരിക്കാൻ അങ്ങനെയുള്ള ചായമക്കാനികളുമില്ല.
കെ.എം സലീം പത്തനാപുരം.
(തുടരും ..)

മലബാറിലെ വികസന മുരടിപ്പിന്റെ പ്രധാന കാരണം ജനസംഖ്യാനുപാതികമായി ജില്ലയുടെ വിഭജനം നടക്കാത്തതും എണ്ണത്തിലെ കുറവുമാണെന്നാണ് ശ...
10/08/2025

മലബാറിലെ വികസന മുരടിപ്പിന്റെ പ്രധാന കാരണം ജനസംഖ്യാനുപാതികമായി ജില്ലയുടെ വിഭജനം നടക്കാത്തതും എണ്ണത്തിലെ കുറവുമാണെന്നാണ് ശ്രീ പി.വി അൻവറിന്റെ വാദം.
ഇക്കാര്യം ഉയർത്തിപ്പിടിച്ചു കൊണ്ട് വിപുലമായ പരിപാടികളാണ് അദ്ദേഹം ആസൂത്രണം ചെയ്തിരിക്കുന്നത്.

വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെയും ബഹുജന സംഘടനകളുടെ പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറുകളാണ് അതിന്റെ ആദ്യഘട്ട പ്രവർത്തനം.

സെമിനാറുകൾ പൂർത്തിയായിക്കഴിഞ്ഞാലുടൻ മറ്റു പരിപാടികളിലേക്ക് കടക്കുമെന്നാണ് അദ്ദേഹം പറഞ്ഞു വച്ചിട്ടുള്ളത്.

സമാനമായ ആവശ്യം ഉയർത്തിക്കാട്ടി വർഷങ്ങൾക്ക് മുൻപ് ഒരു പാർട്ടി രംഗത്ത് വന്നിരുന്നു. എസ് ഡി പി ഐ എന്നാണാ പാർട്ടിയുടെ പേര്. മലപ്പുറം ജില്ല രണ്ടായി വിഭജിക്കണമെന്നായിരുന്നു അവരുടെആവശ്യം.
ജില്ലയുടെ വികസനമുരടിപ്പിന് അതല്ലാത്തൊരു പരിഹാരമില്ലെന്നവർ തറപ്പിച്ചു പറഞ്ഞിരുന്നു.

അതൊരു പറച്ചിൽ മാത്രമായിരുന്നില്ല, മറിച്ച് കണക്കുകളും വസ്തുതകളും ജനസമക്ഷം തുറന്നുവച്ചു കൊണ്ട് സർക്കാറിന്റെ മുൻപിൽവച്ച ആവശ്യമായിരുന്നു.

അന്നവരെ ആദ്യമായി എതിർത്തത് മുസ്ലിം ലീഗും അതിന്റെ സംസ്ഥാന പ്രസിഡന്റ് സാദിഖലി സാഹിബുമായിരുന്നു.
എതിർപ്പുമായി രണ്ടാമത് രംഗത്തുവന്നപാർട്ടി സി.പിഎമ്മും അതിന്റെ ജില്ലാ സെക്രട്ടറിയുമാണ്.

എസ് ഡി പി ഐ ഉന്നയിക്കുന്നതുപോലെ വികസന കാര്യത്തിൽ മലപ്പുറം ജില്ല പിറകിലല്ലെന്നും അതുകൊണ്ടുതന്നെ അതൊരു അനാവശ്യ ആവശ്യമാണെന്നുമായിരുന്നു ഇരുപാർട്ടികളുടെയും കണ്ടെത്തലും ന്യായവും.

എന്നാൽ നേതാക്കളുടെ ന്യായമായിരുന്നില്ല ഇരു പാർട്ടികളുടെയും അണികൾക്കന്നുണ്ടായിരുന്നത്. ജില്ലയിൽ വികസനമുരടിപ്പ് ഒരു യാഥാർത്യമാണെന്നും വിഭജനത്തിലൂടെ അതിന് പരിഹാരം കാണാൻ കഴിയുമെന്നുമായിരുന്നു അവരുടെ അഭിപ്രായം. പാർട്ടി സമ്മേളനങ്ങളിൽ അവരത് പറയുകയും ചെയ്തിരുന്നു.

തുടക്കത്തിൽ കാണിച്ച ആവേശവും ആത്മാർത്ഥതയും പെട്ടൊന്ന് കെട്ടുപോയതിനാൽ വിഭജനമെന്ന സങ്കൽപ്പംപോലും എസ് ഡി പി ഐ ക്കാരന്റെ മനസ്സിൽനിന്ന് മാഞ്ഞു പോകാൻ കാരണമാവുകയും എങ്ങും എവിടെയും അതൊരു ചർച്ചപോലുമല്ലാതായി മാറുകയും ചെയ്തു.

എസ് ഡി പി ഐ അന്ന് പറഞ്ഞതും അവതരിപ്പിച്ചതുമായ കാര്യങ്ങളിൽ അൽപം അധികം കൂട്ടിച്ചേർത്തു കൊണ്ടാണ് ശ്രീ പി വി അൻവർ ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്.

മലബാറിലെ ജില്ലകളുടെ എണ്ണം കൂട്ടണമെന്നാണ് അദ്ദേഹം മുന്നോട്ടു വെയ്ക്കുന്ന ആവശ്യം. കോഴിക്കോട് ആസ്ഥാനമായി സബ് സെക്രട്ടറിയെറ്റ് രൂപീകരണമെന്നും കൂട്ടത്തിൽ പറഞ്ഞിട്ടുണ്ട്.

മലപ്പുറം ജില്ല രണ്ടായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
എസ് ഡി പി ഐ നടത്തിയിരുന്ന പരിപാടികളെയെല്ലാം പിൻതുണച്ചുകൊണ്ട് ഞാൻ ചിലകുറിപ്പുകൾ എഴുതിയിരുന്നു. അപ്പോഴാണ് കമ്മ്യൂണിസ്റ്റുകാരനായ എന്നെ ഏതാനുംചിലർ ചേർന്ന് ഞാനറിയാതെ സുഡാപ്പിയാക്കിമാറ്റിയത്.

ഇന്നിപ്പോൾ അൻവർ നടത്തുന്ന പരിപാടിയോടും എനിക്ക് യോജിപ്പാണുള്ളത്. (മുൻപൊരിക്കരിൽ എന്നെ സുഡാപ്പിയാക്കിയവർക്ക് ഇതിന്റെ പേരിൽ എന്നെ തൃണമൂലമാക്കാവുന്നതാണ്.) അദ്ദേഹം ആവശ്യപ്പെട്ട കാര്യങ്ങളിൽ ഒരു തിരുത്തുണ്ടെന്നുമാത്രം.
അതെന്താണെന്നുകൂടി പറഞ്ഞ് ഞാനീകുറിപ്പ് അവസാനിപ്പിക്കാം.

പാർലിമെന്റ്‌ മണ്ഡലങ്ങൾ അടിസ്ഥാനമാക്കിക്കൊണ്ട്
കേരളത്തിലെ ജില്ലകളുടെ എണ്ണം വർദ്ധിപ്പിക്കണം.

ഒരോ പാർലമെന്റ് മണ്ഡലവും ഒരോ ജില്ലകളായി പ്രഖ്യാപിക്കണം.

കെ.എം സലീം
പത്തനാപുരം.

01/08/2025

പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും വൈകുന്നേരം അങ്ങാടിയിലേക്കൊന്നു പോയില്ലെങ്കിൽ അന്നത്തെ ദിവസം എന്തൊക്കെയോ നഷ്ടപ്പെട്ടതുപോലെയൊരു തോന്നലാണ്.

ഓർമ്മ വച്ച കാലം തൊട്ട് കൂട്ടുകാരായിമാറിയ വരിൽ പലരുമിന്ന് വിദേശത്താണ്. വർഷത്തിലോരു തവണയാണ് അവർ നാട്ടിലേക്ക് വരുന്നത്. അതും ഒരു മാസത്തേക്ക് അനുവദിച്ചുകിട്ടിയ അവധിദിവസങ്ങൾ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ളവരവാണത്.

നാലു ദിവസംകൂടി കഴിഞ്ഞാൽ ഞാൻ തിരിച്ചു പോകുമെന്നും സൗകര്യം പോലെ നമുക്കൊന്നു കൂടണമെന്നും കുഞ്ഞുണ്ണി ഇന്നലെയെന്നോട് പറഞ്ഞിരുന്നു. നാളെ വൈകുന്നേരമാകാമെന്ന് ഞാനതിന് മറുപടി പറയുകയും ചെയ്തിരുന്നു.

ഇന്നത്തെ കൂട്ടുകാരെ പോലെയല്ല ഇന്നലയിലെ കൂട്ടുകാർ. ഇന്നലയിലെ കൂട്ടുകാരെന്നു പറയുന്നത് കുടുംബത്തിലെ അംഗത്തെ പോലെ കഴിഞ്ഞിരുന്നവരാണ്. എത്ര തന്നെ കലഹിച്ചാലും വേർപിരിയാൻ മനസ്സനുവദിക്കാത്തവരാണ്, ക്ഷണിക്കാതെ തന്നെ കുടംബകാര്യങ്ങളിൽ ഇടപെടുന്നവരും തന്നാലാവുന്നകാര്യങ്ങൾ സ്വയം ഏറ്റെടുത്ത് ചെയ്യുന്നവരുമാണ്. ഞാനും കുഞ്ഞുണ്ണിയുമെല്ലാം ഇന്നലെയും ഇന്നും അങ്ങനെയുള്ള കൂട്ടുകാരാണ്.

കഴിഞ്ഞ ഇരുപത്തിആറു ദിവസം ഞാനവനെ അന്വേഷിച്ച് വീട്ടിലേക്ക് കയറിച്ചെല്ലാതിരുന്നതിൽ അവനെന്നോട് വെറുപ്പോ പരാതിയോ ഇല്ലാത്തതിന്റെ കാരണം അവന്റെ മനസ്സ് വായിച്ചെടുക്കാൻ എനിക്കറിയുമെന്നവന് അറിയുന്നതുകൊണ്ടാണ്. ഇനിയുള്ള ദിവസങ്ങളിലെ സായാഹ്നം നമ്മൾക്ക് സൊറ പറഞ്ഞിരിക്കാനുള്ളതാണെന്നും തെരക്കില്ലെങ്കിൽ സ്ഥലവും സമയവുമെല്ലാം നീ തന്നെ നിശ്ചയിച്ചാൽ മതിയെന്നും അവനെന്നോട് പറഞ്ഞിരുന്നു. അങ്ങനെയാണെങ്കിൽ
ചെറുപുഴയിലെ പാറ പുറത്താവാമെന്ന് ഞാനവനോടു പറയുകയും അവനതേറെ സ്വീകാര്യമാവുകയും ചെയ്തു.

നമ്മളുടെ കുട്ടിക്കാലത്തെക്കുറിച്ചൊരുപുസ്തകമെഴുതാൻ തീരുമാനിച്ചാൽ അതിലെ മുക്കാൽ ഭാഗവും ഈ ചെറുപുഴയുമായി ബന്ധപ്പെട്ടകാര്യങ്ങളായിരിക്കുമെന്ന് ഒരിക്കൽ അവനെന്നോട് പറഞ്ഞിരുന്നു. ഞങ്ങളുടെയെന്നല്ല, നാട്ടിലെ ഒട്ടുമിക്ക കുട്ടിക്കൂട്ടങ്ങളുടെയും സ്ഥിതി അങ്ങനെ തന്നെയാണ്.

പത്തുപേർക്ക് വട്ടമിട്ടിരുന്ന് സൊറ പറയാൻപാകത്തിൽ ചെറുപുഴയിലെ നടുഭാഗത്തൊരു പരന്ന പാറയുണ്ട്. ആ പാറയിൽ ചെന്നിരുന്നാൽ പിന്നെ എഴുന്നേറ്റു പോരാൻ മനസ്സനുവദിക്കാറില്ല. അതിപ്പോൾ കൂരിരുട്ടുള്ള ദിവസങ്ങളിലായാലും പൂർണ്ണ ചന്ദ്രനെ കാണുന്ന ദിവസങ്ങളിലായാലും അങ്ങനെ തന്നെയാണ്.

പുഴയോരത്തെ മരച്ചില്ലകളും മുളംക്കുണ്ടകളുമെല്ലാം വിവിധങ്ങളായ പക്ഷികളുടെയും ചെറുകിളികളുടെയും വാസസ്ഥലങ്ങളാണ്.
നേരം ഇരുട്ടിയാൽ പിന്നെ അർദ്ധരാത്രിവരെയും അവരുടെ ഒച്ചപ്പാടുകൾ പാറയിൽ തട്ടി പ്രതിധ്വനിക്കും. അത് കേൾക്കുന്നതുതന്നെ വല്ലാത്തൊരു രസമാണ്.

അവറ്റകളുടെ ഏറിയും കുറഞ്ഞുമുള്ള ശബ്ദം കേൾക്കുമ്പോഴെല്ലാം എനിക്കതൊരു കലഹമായിട്ടാണ് തോന്നിയിട്ടുള്ളത്. ഒരു പക്ഷേ അവരുടെ രീതികൾ അങ്ങനെ ആയിരിക്കാനും സാധ്യതയുണ്ട്.

ഒരിക്കൽ കുഞ്ഞുണ്ണിയോട് ഞാനക്കാര്യം പറഞ്ഞപറഞ്ഞിരുന്നു. കലഹമായാലും കുശലമായാലും കേൾക്കാൻ നല്ല രസമാണല്ലോ, നമുക്കതു പോരേ.. എന്നായിരുന്നു അവന്റെ മറു ചോദ്യം. അതോടെ അക്കാര്യത്തിലെനിക്ക് കൂടുതൽ അറിയാനുള്ള താൽപര്യമില്ലാതാവുകയും ചെയ്തു.

കിളികളെ അപേക്ഷിച്ച് ചീവിടുകളുടെ ശബ്ദമാണ് കൂടുതലായി ഉയർന്നു കേൾക്കാറുളളത്. സത്യം പറഞ്ഞാൽ ശബ്ദം കേൾക്കാറുണ്ടെന്നല്ലാതെ പകൽ വെളിച്ചത്തിൽ ഞാനിന്നുവരെയും അവയെ കണ്ടിട്ടില്ല.

വർഷങ്ങൾക്ക് മുൻപ് യേശുദാസ് പാടിയ ഒരു പാട്ടിൽ നീളംകൂടിയ ഒരു വരിയുണ്ടായിരുന്നതും പിന്നീട് ഗാനമേളയിലും മറ്റും ഒറ്റ ശ്വാസത്തിൽ അയാളത് പാടിത്തീർക്കുമ്പോൾ സദസ്സിലുള്ളവർ നിർത്താതെ കൈയ്യടിക്കുന്നതും കൗതുകത്തോടെ ഞങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഒറ്റ ശ്വാസത്തിൽ ഇങ്ങനെയൊക്കെ പാടാൻ യേശുദാസിനെക്കൊണ്ടേ സാധിക്കൂ എന്നൊക്കെയാണ് സംഗീതാസ്വാദകൻ കൂടിയായ കുഞ്ഞുണ്ണിയുടെ നിരീക്ഷണം.

ചീവീടുകളെപ്പോലെ ഒറ്റ സ്വാസത്തിൽ മനോഹരമായി പാടൻ കഴിയുന്ന ഒരാളുപോലും ഇല്ലെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞപ്പോഴേക്കും മുളംക്കുണ്ടയുടെ ചുറ്റുവട്ടങ്ങളിൽ നിന്ന് അവർ നീട്ടിപ്പാടാൻ തുടങ്ങി. വാക്കും വരിയും അർത്ഥവുമൊന്നും അറിയില്ലെങ്കിലും ഞങ്ങള തേറെ ആസ്വദിച്ചു.

വൈകുന്നേരത്ത് ആ പാറയിൽ ചെന്നിരുന്നാൽ അന്നത്തെ പകൽ സമ്മാനിച്ച മാനസിക സംഘർങ്ങളെല്ലാം അലിഞ്ഞില്ലാതാകാറുള്ളതുകൊണ്ട് അവിടെ ചെന്നിരിക്കുകയെന്നത് ഞങ്ങളുടെ ബാല്യകാല ദിനചര്യയുടെ ഭാഗമായിരുന്നു.

കാലവും സാഹചര്യവും സമ്മാനിച്ച മാറ്റങ്ങൾ ചെറുപുഴയെ കുട്ടിക്കൂട്ടങ്ങളിൽ നിന്നും അകറ്റി നിർത്താൻ കാരണമായിട്ടുണ്ടെങ്കിലും ഞങ്ങൾക്കിന്നും ആ പുഴയും അതിന്റെ വിരിമാറിലെ പരന്ന പാറയും തന്നെയാണിഷ്ടം.
അന്ന് ഞങ്ങളവിടെ ചെന്നിരുന്നത് സൊറ പറയാനായിരുന്നെങ്കിൽ ഇന്നു ഞങ്ങളവിടെ ചെന്നിരിക്കുന്നത് അന്നു പറഞ്ഞ സൊറകൾ ഓർത്തെടുത്ത് പറയാനും നഷ്ടപ്പെട്ട കൂട്ടിക്കാലം വീണ്ടെടുക്കാനും സൗഹൃദം ഊട്ടി ഉറപ്പിക്കാനുമെല്ലാമാണ്.

അവശേഷിക്കുന്ന നാല് ദിവസത്തെ സായാഹ്നങ്ങൾ ചെറുപുഴയിലെ പാറയിൽ ചെന്നിരുന്ന് പക്ഷികളുടേയും കുരുവികളുടേയും തവളകളുടേയും ചീവീടുകളുടേയും പാട്ടും പറച്ചിലും കലഹവും മനസ്സറിഞ്ഞാസ്വദിക്കാനുള്ളതാണ്. ഞങ്ങളുടെ സാമീപ്യം അവർക്കും ഏറെ ഇഷ്ടമാണ്. അതുകൊണ്ടായിരിക്കുമല്ലോ ഞങ്ങളവിടെ എത്തിയെന്നറിയുന്നതോടെ അവർ നീട്ടിപ്പാടാൻ തുടങ്ങുന്നത്.

കെ.എം സലീം പത്തനാപുരം.

ഇന്ന് വാട്ടർ അതോറിറ്റിയിലെ മീറ്റർ റീഡർ എഴുതിതന്ന ബില്ലാണിത്. ഇതു പോലൊരുബില്ല് രണ്ടു മാസം മുൻപും എഴുതി തന്നിരുന്നു. അന്നത...
12/07/2025

ഇന്ന് വാട്ടർ അതോറിറ്റിയിലെ മീറ്റർ റീഡർ എഴുതിതന്ന ബില്ലാണിത്. ഇതു പോലൊരുബില്ല് രണ്ടു മാസം മുൻപും എഴുതി തന്നിരുന്നു. അന്നത്തെ ബില്ലിൽ റീഡിംഗ് 697 എന്നും ദ്വൈമാസ ഉപയോഗം 35 കിലോലിറ്റർ എന്നുമാണ് രേഖപ്പെടുത്തിയിരുന്ന തെങ്കിൽ ഇന്നത്തെ ബില്ലിൽ റീഡിംഗ് 694 എന്നും ദ്വൈമാസ ഉപയോഗം 17കിലോ ലിറ്റർ എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ആദ്യത്തെബില്ല് വേനൽ കാലത്തുലഭിച്ചതും രണ്ടാമാത്തെബില്ല് മഴക്കാലത്ത് ലഭിച്ചതുമായതാണ് രണ്ടു ബില്ലുകൾ തമ്മിൽ ഇത്രയധികം വ്യത്യാസമുണ്ടാകാനുള്ള കാരണം.

കുടിക്കാനും കുളിക്കാനുംതുടങ്ങി വീട്ടിലെ ഏതൊരാവശ്യത്തിനും വേനൽകാലത്ത് വാട്ടർ അതോറിറ്റിയുടെ വെള്ളത്തെയും മഴക്കാലത്ത് പുരപ്പുറത്തു വീഴുന്ന
മഴവെളളത്തെയുമാണ് കഴിഞ്ഞ 25 കൊല്ലമായി ഞാൻ ആശ്രയിക്കുന്നത്.

ഉപയോഗത്തിലെ കുറവ് മൂലം ബിൽ തുകയിൽ കുറവുണ്ടാകുമെന്നതു മാത്രമല്ല ഞാനീമാർഗ്ഗം തെരഞ്ഞെടുക്കാൻ കാരണമായിട്ടുള്ളത്. അതിനേക്കാളേറെ പ്രധാന്യമുളള മറ്റൊരു കാണവും കൂടി അതിന്റെ പിറകിലുണ്ട്. അതെന്താണെന്ന് ചുരുക്കിഎഴുതി
ഈകുറിപ്പ് അവസാനിപ്പിക്കാം.

ചാലിയാറിൽ നിർമ്മിച്ച കിണറിൽ നിന്നാണ് പഞ്ചായത്തിലാകെ വിതരണം ചെയ്യാനുള്ള വെള്ളം വാട്ടർഅതോറിറ്റി ശേഖരിച്ചു കൊണ്ടിരിക്കുന്നത്.

പുഴയിൽ നിർമ്മിച്ച കിണറായതുകൊണ്ടു തന്നെ അതിലെ വെള്ളത്തിന് പുഴയുടെ സ്വഭാവമുണ്ടാവുക സ്വാഭാവികമാണ്. എന്നുവച്ചാൽ പുഴ കലങ്ങിയാൽ കിണറിലെ വെള്ളം കലങ്ങിയതായിരിക്കും. പുഴ തെളിഞ്ഞാൽ കിണറിലെ വെള്ളം തെളിഞ്ഞതായിരിക്കും.

മഴക്കാലത്ത് ചാലിയാർ കലങ്ങാത്ത ദിവസങ്ങൾ നന്നേകുറവായിരിക്കും. അതുകൊണ്ടുതന്നെ വാട്ടർ അതോറിറ്റിയുടെ പൈപ്പുവഴി വീട്ടിലെ വാട്ടർ ടാങ്കിൽ എത്തിച്ചേരുന്നതും കലക്കു വെള്ളമായിരിക്കും.
അതാവട്ടെ പലപ്പോഴും കുടിക്കാനോ, ഭക്ഷണം പാകം ചെയ്യുന്നതിനോ, അലക്കാൻ പോലുമോ പറ്റാത്ത വിധത്തിലുള്ളതുമായിരിക്കും.

പുരപ്പുറത്തുപതിക്കുന്ന മഴവെള്ളത്തിനാവട്ടെ ഇപ്പറഞ്ഞ ദോഷവശങ്ങളൊന്നും തന്നെ ഇല്ലതാനും.

മഴപെയ്തുതുടങ്ങി രണ്ടോ മൂന്നോ ദിവസം കഴിഞ്ഞതിനുശേഷം
പുരപ്പുറത്ത് പതിക്കുന്ന "പരിശുദ്ധമായ" മഴ വെള്ളത്തെ പാത്തിവഴി വാട്ടർ ടാങ്കിൽ ശേഖരിച്ച് ഉപയോഗിക്കുന്നതാണ് എന്റെ രീതി.

അതുകൊണ്ടുതന്നെ മഴക്കാലത്ത് വെള്ളത്തിലൂടെ പകരാൻ സാധ്യതയുളള രോഗത്തെ കുറിച്ച് യാതൊരുവിധ ഭയാശങ്കകളും എന്നെയോ കുടുംബത്തെയോ ഒരു തരത്തിലും അലട്ടിയിട്ടില്ല.

ചുരുക്കത്തിൽ ഇങ്ങനെ ചെയ്യുന്നതിലൂടെ ദ്വൈമാസ ബില്ലിൽ ഗണ്യമായ കുറവുണ്ടാകുമെന്നു മാത്രമല്ല രാസവസ്തുക്കൾ ചേർക്കാത്ത പരിശുദ്ധമായ ജലം ഉപയോഗിക്കാനും എനിക്ക് കഴിയുന്നുണ്ടെന്നു സാരം.

കെ.എം സലീം പത്തനാപുരം.

Address

Malappuram
673639

Telephone

9947857560

Website

Alerts

Be the first to know and let us send you an email when Fighter posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Fighter:

Share